in ,

ഖത്തറില്‍ രണ്ടു കോവിഡ് മരണം കൂടി; 1648 പുതിയ രോഗികള്‍, ഇന്ന് 4451 രോഗമുക്തര്‍

  • രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു
  • 26,582 പേര്‍ ചികിത്സയില്‍, 1502 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷമാണ് ഇന്നു വീണ്ടും കോവിഡ് മരണം റിപ്പോര്‍്ട്ട ചെയ്തത്. 53, 77 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് മരണം 38 ആയി. നേരത്തെ ഒരു സ്വദേശി ഉള്‍പ്പടെ 36 പേര്‍ മരണപ്പെട്ടിരുന്നു.

രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ഇന്നു മാത്രം 4451 പേരാണ് രോഗമുക്തരായത്. ഇന്നലെ 5235 പേര്‍ രോഗമുക്തരായിരുന്നു. ഇതുവരെ 30,290 പേര്‍ സുഖംപ്രാപിച്ചു. പുതിയതായി 1648 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 56,910 ആയി വര്‍ധിച്ചു. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയായിരുന്നു.
2355 പേരിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസമാണ് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നത്.

നിലവില്‍ 26,582 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1502 പേര്‍ ആസ്പത്രിയിലാണ്, 232 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 242 പേരെ ആസ്പത്രിയിലും 27 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.രാജ്യത്ത് ഇതുവരെ 2,22,069 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4081 പേരെ പരിശോധനക്ക് വിധേയരാക്കി. തുടര്‍ച്ചയായ 24-ാം ദിവസമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമാകുന്നത്.

വിവിധ പ്രദേശങ്ങളിലെ തൊഴിലാളികളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രവാസി തൊഴിലാളികളില്‍ രോഗബാധയുണ്ടായതിനു പുറമെയാണിത്. ജോലിസ്ഥലങ്ങളിലെ സമ്പര്‍ക്കത്തിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും കുടുംബ സംഗമങ്ങളിലൂടെയും രോഗബാധിതരായ കുടുംബാംഗങ്ങളുമായുള്ള ഇടപഴകലിലൂടെയും പൗരന്മാരിലും താമസക്കാരിലും കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മുനിസിപ്പാലിറ്റി മന്ത്രാലയം 560 ടണ്‍ മാലിന്യം നീക്കം ചെയ്തു

കുറഞ്ഞ വില തുടരും; പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല