in

മീസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ ഏഴു കിലോമീറ്റര്‍ റോഡ് ശനിയാഴ്ച തുറക്കും

ദോഹ: മീസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ ദോഹ എക്‌സ്പ്രസ്സ് വേയെയും സതേണ്‍ ദോഹ എക്‌സ്പ്രസ്സ് വേയെയും ബന്ധിപ്പിക്കുന്ന ഏഴു കിലോമീറ്റര്‍ റോഡ് ശനിയാഴ്ച തുറക്കും. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്.
മീസൈദ്, അല്‍വഖ്‌റ, വുഖൈര്‍ എന്നിവിടങ്ങളില്‍ നിന്നും ദോഹ, 22 ഫെബ്രുവരി സ്ട്രീറ്റ്, അല്‍ശമാല്‍ റോഡ് എന്നിവിടങ്ങളിലേക്ക് ഗതാഗത ഒഴുക്ക് സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ റോഡ്. ഈ മാര്‍ച്ചില്‍ അശ്ഗാല്‍ അല്‍വഖ്‌റയിലേക്കുള്ള പാതകള്‍ തുറന്നിരുന്നു. രണ്ട് ദിശകളിലെയും ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അല്‍വഖ്‌റയില്‍ നിന്നുള്ള മറ്റ് പാതകള്‍ തുറക്കും. ഓരോ ദിശയിലും നാലു മുതല്‍ ആറു വരെ പാതകള്‍ ഉള്ളതിനാല്‍ രണ്ട് ദിശകളിലും മണിക്കൂറില്‍ 20,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. യാത്രാസമയത്തിന്റെ 70ശതമാനം ലാഭിക്കാനും സാധിക്കും. 2022 ഫിഫ ലോകകപ്പ് വേദികളായ അല്‍ജാനൂബ്, റാസ് അബുഅബൗദ്, അല്‍തുമാമ സ്റ്റേഡിയങ്ങളുമായി നേരിട്ടുബന്ധിപ്പിക്കുന്നതാണ് ഈ റോഡ്.
ജി റിങ്് റോഡിലെയും സതേണ്‍ ദോഹ എക്‌സ്പ്രസ് ഹൈവേയിലെയും ഉംബെഷിര്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് സബാഹ അല്‍അഹ്മദ് ഇടനാഴിയിലെ അല്‍ വെതിയാത്ത്് ഇന്റര്‍ചേഞ്ച് മുഖേന മിസൈമീര്‍ ഇന്റര്‍ചേഞ്ചിലൂടെ ദോഹ എക്‌സ്പ്രസ് വേ, ഇ റിങ് റോഡ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ഖൈല്‍ സ്ട്രീറ്റ് എന്നിവയുമായി ബന്ധപ്പെടുത്തുന്നതിലും റോഡ് പ്രധാന പങ്ക് വഹിക്കുന്നു. എയര്‍പോര്‍ട്ട് സ്ട്രീറ്റിലെ എയര്‍പോര്‍ട്ട്, എയര്‍ഫോഴ്‌സ് ഇന്റര്‍ചേഞ്ചുകളിലെ ഗതാഗത സമ്മര്‍ദ്ദം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കും.


രാജ്യത്തിന്റെ തെക്ക്, വടക്ക് മേഖലകളെ നേരിട്ടു ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡെന്ന് അശ്ഗാല്‍ ഹൈവേ പ്രൊജക്റ്റ്‌സ് വകുപ്പിലെ ഹസന്‍ അല്‍ഗാനിം പറഞ്ഞു. വടക്ക് മീസൈദില്‍ നിന്നും വരുന്നവര്‍ക്കും മടങ്ങുന്നവര്‍ക്കും നേരിട്ട്, സിഗ്നലുകളുടെ തടസങ്ങളില്ലാതെ യാത്ര ചെയ്യാനാകും. മീസൈമീര്‍ ഇന്റര്‍ചേഞ്ച് പദ്ധതിയിലെ മറ്റൊരു വലിയ നേട്ടമാണ് പുതിയ റോഡ്. ഇന്റര്‍ചേഞ്ചിന്റെ മിക്ക ഭാഗങ്ങളും ഇതിനോടകം ഗതാഗതത്തിനായി തുറന്നു.

മിസൈമീര്‍ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 92% പൂര്‍ത്തിയായി

ദോഹ: മിസൈമീര്‍ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 92 ശതമാനം പൂര്‍ത്തിയായി. പദ്ധതിയിലെ തുരങ്കത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടന്‍തുറക്കും. ഇതോടെ ഇന്റര്‍ചേഞ്ച് പൂര്‍ണമായും ഗതാഗതത്തിനായി തുറക്കും. പുതിയ മീസൈമീര്‍ ത്രീ ലെവല്‍ ഇന്റര്‍ചേഞ്ച് ഖത്തറില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്.
ഒന്‍പത് അടിപ്പാതകളാണ് പദ്ധതിയിലുള്ളത്. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാണ് പദ്ധതി. 6.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ചേഞ്ചില്‍ ഓരോ ദിശയിലും മൂന്നു മുതല്‍ നാലുവരെ ലൈനുകളാണുള്ളത്. ഇരുദിശകളിലേക്കും മണിക്കൂറില്‍ ഏകദേശം 20,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും. ഇന്റര്‍ചേഞ്ചില്‍ രണ്ട് പ്രധാന പാലങ്ങളുമുണ്ട്. ഇതിലൊന്ന് റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റിനെയും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിനെയും രണ്ട് ദിശകളിലേക്കും ബന്ധിപ്പിക്കുന്നു. മറ്റൊന്ന് ഇ-റിങ്് റോഡിനെ ദോഹ എക്‌സ്പ്രസ് ഹൈവേയുടെ ദക്ഷിണ ഭാഗവുമായി ഒരു ദിശയില്‍ ബന്ധിപ്പിക്കുന്നു. ഈ രണ്ടു പാലങ്ങളും എല്ലാ ദിശകളിലും ഗതാഗതം സുഗമമാക്കുന്നു.
മൂന്നു കാല്‍നടപ്പാലങ്ങള്‍ സഹിതം 23 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാല്‍നട, സൈക്കിള്‍ പാതകളും പദ്ധതിയുടെ ഭാഗമാണ്. ആറു പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതാണ് മീസൈമീര്‍ ഇന്റര്‍ചേഞ്ച്. ഹെക്‌സഗണല്‍ ഇന്റര്‍ചേഞ്ച് എന്നും ഇതറിയപ്പെടുന്നു. ഇ-റിംഗ് റോഡ്, ദോഹ എക്‌സ്പ്രസ് ഹൈവേ, ദോഹ എക്‌സ്പ്രസ് ഹൈവേയുടെ തെക്ക് ഭാഗം, സബാഹ് അല്‍ അഹമ്മദ് ഇടനാഴി, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ഖെയ്ല്‍ സ്ട്രീറ്റ് എന്നീ ആറ് പ്രധാന റോഡുകളെയാണ് ബന്ധിപ്പിക്കുന്നത്. രാജ്യത്തിന്റെ തെക്ക്, മധ്യ, വടക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ട്രാഫിക് ലിങ്കായും ഇന്റര്‍ചേഞ്ച് വര്‍ത്തിക്കുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ തുമാമയിലേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. ഇന്റര്‍ചേഞ്ചിലെ മൂന്നു കാല്‍നടപ്പാലങ്ങളിലൂടെ ജനങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ സൗകര്യപ്രദമായി എത്താനാകും. മെഡിക്കല്‍ കമ്മീഷന്‍, കാലാവസ്ഥാവകുപ്പ്, സ്‌കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഗതാഗതം സുഗമമാക്കാന്‍ പദ്ധതി സഹായകമാണ്. ഇന്റര്‍ചേഞ്ചില്‍ 1300 മീറ്റര്‍ നീളത്തില്‍ പുതിയ പാലവും 450 മീറ്റര്‍ അടിപ്പാതയും നേരത്തെ ഭാഗികമായി തുറന്നിരുന്നു. റൗദത്ത് അല്‍ഖെയ്ല്‍ സ്ട്രീറ്റില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്ക് ഗതാഗതം സുഗമവും സൗകര്യപ്രദവുമാക്കുന്നതാണ് ഈ പാലം. ദോഹ എക്‌സ്പ്രസ്സ് വേയില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്ക് ഗതാഗതം ബന്ധിപ്പിക്കുന്നതാണ് അടിപ്പാത.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇനി മുതല്‍ വാരാന്ത്യങ്ങളില്‍ വാണിജ്യ ഷോപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം

വന്ദേഭാരത് മിഷന്‍: ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 9577 പേര്‍